ma blog

Thursday, October 18, 2012

മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും...


ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.


ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.

ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവ www.m.opera.com സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യുക. ഇനി:

1. OPERA MINI  ഇന്‍സ്റ്റാള്‍ ചെയ്യുക.

2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍  config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )

3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക.  Save ചെയ്യുക.

(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത്  വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞാന്‍ കുറേ പ്രാവശ്യം ശ്രമിച്ചിട്ടാണ് ശരിയായത്)

ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി,  മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ..
ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.

മലയാളം എഴുതാന്‍:

കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതും‌പോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍  മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.

സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ സാംസങ്ങ് ടച്ച്സ്ക്രീന്‍ മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.

1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം  http://malayalam.keralamla.com/mobile/index.php  ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)

2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.

3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.

4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.

5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.

6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ   ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.

ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും  തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക.  QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.

ANDROID ഫോണില്‍ മലയാളം ടൈപ്പ്  ചെയ്യാനുള്ള അപ്ലിക്കേഷനുകളില്‍ "വരമൊഴി"യെ വെല്ലാന്‍ ഞാന്‍ ഇതു എഴുതുന്ന സമയം വരെ വേറെ ഒരു അപ്ലിക്കേഷന്‍ ഇല്ല......( എന്‍റെ അറിവില്‍ )


ഉപകാര പ്രദമായാല്‍ ഷെയര്‍ ചെയ്യണേ..................



Saturday, August 11, 2012

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലെ ചതിക്കുഴികള്‍

പാവപ്പെട്ടവരുടെ എയര്‍ലൈനുകള്‍ (എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ , എയര്‍ അറേബ്യ) ഒഴികെ മറ്റുള്ള എയര്‍ലൈനുകളില്‍ "വെബ്‌സൈറ്റില്‍" പോയി ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി ടിക്കറ്റ്‌ എടുക്കുന്നവര്‍ മനസിലാക്കിയിരിക്കേണ്ട  ഒരു കാര്യം ഉണ്ട്, 
മറ്റുള്ള എയര്‍ലൈനുകള്‍ ഓണ്‍ലൈന്‍ വഴിയുള്ളതിനേക്കാള്‍ ട്രാവല്‍ ഏജന്‍റ് വഴിയുള്ള ടിക്കറ്റ്‌ വില്‍പ്പനയാണ് പ്രോമോട്ട്  ചെയ്യുന്നത്, ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ക്രെടിറ്റ്‌ കാര്‍ഡ്‌ വഴി ഇഷ്യൂ ചെയ്യുന്നവര്‍ക്ക് ആയിരങ്ങള്‍ നഷ്ട്ടമാകും, കമ്പ്യൂട്ടര്‍ റിസേര്‍വറേന്‍ സിസ്റ്റം (CRS) വഴി ഇഷ്യൂ ചെയ്യുന്ന ഇത്തരം ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ നമുക്ക് ലഭ്യമാകും , 

എങ്ങനെയാണെന്നല്ലെ ?


ട്രാവല്‍ ഏജന്‍റ് അവരുടെ സിസ്റ്റം വഴി കുറഞ്ഞ നിരക്കിലുള്ള ടിക്കെടുകള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളിന്‍റെ പേരില്‍ "വെയിറ്റ് ലിസ്റ്റ് " ചെയ്തു ബുക്ക്‌ ചെയ്യാന്‍ സാധിയ്ക്കും, എയര്‍ ലൈന്‍ കുറഞ്ഞ നിരക്കിലുള്ള ക്ലാസ്സുകള്‍ ഓപ്പണ്‍ ചെയ്യുന്ന അതെ സമയം തന്നെ ഈ ടിക്കെറ്റുകള്‍ 'കണ്‍ഫോം' ആകുന്നതാണ്, അതെ സമയം ഓണ്‍ലൈനില്‍ ഇത്തരം കുറഞ്ഞ നിരക്കുകള്‍ കാണാന്‍ സാധ്യത വളരെ കുറവാണ് 
കാരണം "വെയിറ്റ് ലിസ്റ്റ് " ചെയ്തു ബുക്ക്‌ ചെയ്ത ടിക്കെറ്റുകള്‍ കണ്‍ഫോം ആയതിനു ശേഷം ബാക്കിയുള്ള സീറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ലഭ്യമാകൂ...  
"എമിറേറ്റ്സ്" പോലുള്ള ഫ്ലൈറ്റുകളില്‍  തൊട്ടടുത്തുള്ള ക്ലാസ്സുകളില്‍ തന്നെ ആയിരങ്ങള്‍ വ്യത്യാസം കാണിക്കാറുണ്ട് , ആയതിനാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ (എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ , എയര്‍ അറേബ്യ ഒഴികെ)
എടുക്കുന്നവര്‍ ട്രാവല്‍ ഏജന്‍റ്നെ കൂടി ഒന്ന് വിളിച്ചു അന്വേഷിച്ചാല്‍ നന്നായിരിയ്ക്കും, കൂടാതെ ഇത്തരം എയര്‍ ലൈനുകളില്‍ "ഗ്രൂപ്പ്‌ ഫെയര്‍ " ട്രാവല്‍ ഏജന്‍റ്സിന് കിട്ടുക പതിവാണ് , ഇത്തരം ഫെയറിനു സാധാരണ ഈടാക്കുന്ന ഫെയറിനെക്കളും വളരെയേറെ കുറവ് കിട്ടുന്നതാണ് 

ഒന്ന് കൂടി വിശദമാക്കാം , എക്കോണമി ക്ലാസ്സില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒട്ടുമിക്ക അക്ഷരങ്ങളും ഓരോ ക്ലാസ്സിനായി ഇട്ടിട്ടുണ്ട് (K, L, M, N, O) , 
ഇതു എന്തിനാണ് എന്നല്ലേ ?
 ആവശ്യാനുസരണം എക്കോണമി ക്ലാസ്സില്‍ തന്നെ വളരെ കുറഞ്ഞ ഫെയറും അതെ പോലെ തന്നെ ബിസ്സിനസ് ക്ലാസ്സിനോട് അടുത്ത നില്‍ക്കുന്ന ഫെയറും അവര്‍ക്ക് ഈടാക്കവുന്നതാണ്,  


വിധി : ഒരേ ദിവസം 8500 കൊടുത്തു ടിക്കറ്റ്‌ എടുത്ത സാധാരണക്കാരനും , 13500 കൊടുത്തെടുത്ത ക്രെഡിറ്റ്‌ കാര്‍ഡുള്ള "സാറും" അടുത്തടുത്തിരുന്നു പറക്കും....

Friday, August 10, 2012

ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍


ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ഇതു ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ 



സ്ക്രീന്‍ ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു
















ഇതില്‍ കൈവിരലുകള്‍ എപ്രകാരമാണ് വയ്ക്കെണ്ടതെന്നും, ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാനുള്ള നിരവധി ഗെയിമുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.....



ഉപകാരപ്പെട്ടു എങ്കില്‍ , 
ആര്‍ക്കെങ്കിലും ഉപകാരപ്പെടും എങ്കില്‍ 
ഷെയര്‍ ചെയ്യുക....


Wednesday, August 8, 2012

ഒരേ സമയം ഗൂഗിള്‍ടോക്കില്‍ ഒന്നിലധികം അക്കൗണ്ടില്‍ ചാറ്റ് ചെയ്യൂ.....

ഒരേ സമയം ഗൂഗിള്‍ടോക്കില്‍ ഒന്നിലധികം അക്കൗണ്ടില്‍ ചാറ്റ് ചെയ്യൂ.....


സാധാരണ ഗൂഗിള്‍ടോക്കില്‍ (G-talk)ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു യൂസര്‍'നെ ഒരു സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കു .. വേറെ യൂസര്‍ക്ക് ചാറ്റ് ചെയ്യണമെങ്കില്‍ ജിമെയില്‍'ലോ, ഗൂഗിള്‍ പ്ലുസിലോ, ഓര്‍കുട്ടിലോ,വേറെ ഒരു ബ്രൌസര്‍ വഴി കേറേണ്ടി വരും .. അതൊരു ബുദ്ധിമുട്ടായി തോന്നാറില്ലേ .. എന്നാല്‍ ഈ ട്രിക്ക് ഉപയോഗിച്ച് എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഗൂഗിള്‍ ടാല്കില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും .. ഇതുപോലെ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി ..

ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ടിന്‍റെ Properties എടുക്കുക (google talk properties ) അതില്‍ ' target ' എടുക്കുക്ക 


 അതില്‍ ലാസ്റ്റ് /startmenu എന്നത് മാറ്റി /nomutex എന്നാക്കുക "അപ്ലൈ" ചെയ്യുക "ഓക്കേ" കൊടുക്കുക ..



 ഇനി ഡസ്ക്ടോപില്‍ കിടക്കുന്ന ഗൂഗിള്‍ ടാല്കില്‍ 
എത്ര ക്ലിക്ക് ചെയ്യുന്നുവോ അത്രെയും ഗൂഗിള്‍ ടോക്ക് വരും ഇനി അതില്‍ ഓരോന്നിലും ഓരോ user ക്കും കേറാം.. ചാറ്റ് ചെയ്യാം ..



("D:\Program Files\Google\Google Talk\googletalk.exe" ഇങ്ങനെ ആണ് ചില ആളുകളുടെ ടാര്‍ജെറ്റ്‌ ഏരിയയില്‍ കാണുന്നത് എങ്കില്‍  ..അവര്‍ ഇങ്ങനെ ചെയ്യുക ."D:\Program Files\Google\Google Talk\googletalk.exe" /nomutex  )




സംഭവം വര്‍ക്ക് ചെയ്യുന്നുണ്ടെല്‍ ഷെയര്‍ ചെയ്യണേ......



Tuesday, August 7, 2012

എയര്‍ ഇന്ത്യയുടെ ഒടുക്കലുത്തെ വിസാ മെസ്സേജ്


 'വിസാ മെസ്സേജ്' എന്ന പേരില്‍ പ്രവാസികളെ നെട്ടോട്ടം ഓടിക്കുക എന്നത് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ യുടെ സ്ഥിരം പരുപാടിയാണ്,


വിസിറ്റിംഗ് വിസയാണേല്‍ പിന്നെ പറയുകയും വേണ്ട.....മസ്ക്കറ്റിലോട്ടു ആണേല്‍ പിന്നെ പോകുകേം വേണ്ട....
ഇതിനെ പറ്റി കൂടുതല്‍ അറിയാതെ എയര്‍-പോര്‍ട്ടില്‍ ചെന്ന് പെടുന്നവര്‍ കുടുങ്ങുക തന്നെ ചെയ്യും, ഒരു പക്ഷെ വര്‍ഷങ്ങള്‍ വിമാനയാത്ര നടത്തിയിരിയ്ക്കാം നിങ്ങള്‍ എന്നിരുന്നാലും പുതിയ വിസയിലുള്ള "എയര്‍ ഇന്ത്യ"യാത്ര നിങ്ങളെയും വെട്ടിലാക്കും...!!! 
ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു വിമാനം അല്ല എയര്‍ ഇന്ത്യ ,  പിന്നെ എന്തിനു അവര്‍ അവരുടെതായ നിയമങ്ങള്‍ യാത്രക്കാരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നു..?
 
അതെ..... ശരിയാണ്..... നമ്മള്‍ ഒരു പുതിയ വിസയില്‍ മറ്റൊരു രാജ്യത്തിലേക്ക് പോകുമ്പോള്‍ കയ്യില്‍ "വിസയുടെ കോപ്പി" മാത്രം കിട്ടിയവര്‍ ചതിയില്‍ അകപ്പെടാതെയിരിക്കാനും, മറ്റൊരു രാജ്യത്തു ചെന്നിറങ്ങുന്ന  യാത്രക്കാരന്‍റെ സുരക്ഷയ്ക്കും വേണ്ടി തന്നെയാണ് ഇത്തരം ഒരു "വിസാ മെസ്സേജ്" നിയമം.. 
മേല്‍പ്പറഞ്ഞ ആ നിയമം എല്ലാ വിമാന കമ്പനികളും പാലിക്കുന്നുമുണ്ട്‌ പക്ഷെ.........
ഒരു ട്രാവല്‍ ഏജന്‍റ് സ്വന്തം ഐടിയില്‍ / ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേന സ്വയം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റ്‌ എന്നിവയില്‍, ചെല്ലാനുധ്യെശിക്കുന്ന രാജ്യങ്ങളില്‍ എയര്‍പോര്‍ട്ടില്‍ വിസ നിക്ഷേപിക്കുമ്പോള്‍ തന്നെ, എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ അവര്‍ എന്‍ട്രി ചെയ്ത വിസ വിവരങ്ങള്‍ ലഭ്യമാകും... 
സാധാരണ രീതിയില്‍ വിസ അവിടെ നിക്ഷേപിച്ചിട്ടുണ്ടോ എന്ന വിവരം 'ടോള്‍ ഫ്രീ' യില്‍ വിളിച്ചു കണ്‍ഫോം ചെയ്‌താല്‍ മതിയാകും.
എന്നിരിക്കെ എയര്‍ ഇന്ത്യ പറയുന്നു : വിസ മെസ്സേജ് വിവരങ്ങള്‍ അവരുടെ "ഓഫീസുകളില്‍ നിന്ന് തന്നെ കളക്റ്റു ചെയ്യണം" 
കൂടാതെ അതില്‍ അവരുടെ "സ്റ്റാമ്പ്‌ " വേണമത്രേ....

ഓണ്‍ലൈന്‍ ടിക്കറ്റില്‍ സ്റാമ്പ്....?
 അപ്പോള്‍ ഒരു തിങ്കളാഴ്ച രാവിലെ പോകാനുള്ളയാള്‍ ശനിയാഴ്ച  വൈകുന്നേരം ടിക്കെട്ടെടുതാല്‍ ?

ലോകത്ത് എവിടെ നിന്നായാലും 'ഓണ്‍ലൈന്‍ ചെക്ക് ഇന്‍' സാധ്യമാകുന്ന ഈ കാലഖട്ടത്തില്‍ എയര്‍ ഇന്ത്യ മാത്രം എന്തിനു വാശി പിടിക്കുന്നു ?

മറ്റുള്ള വിമാനക്കമ്പിനികളെ നന്നാക്കുകയാണോ ഇവരുടെ ലക്ഷ്യം ? പ്രവാസികളുടെ ദുഖം ആര് കാണാന്‍...!!!!!


അനുഭവം : ആ ശനിയാഴ്ച 3-മണിയ്ക്ക്  "ഓണ്‍ലൈന്‍ സിസ്റ്റം അവയ്ലബിള്‍
" അല്ല എന്ന് പറഞ്ഞ ആ സുന്ദരി പെണ്‍കുട്ടിയില്‍ നിന്നും അടുത്തുള്ള കഫെയില്‍ പോയി വിസ മെസ്സേജ് ഞാന്‍ തന്നെ പ്രിന്‍റ് എടുത്തു വന്ന് അതില്‍ ആ മനോഹരമായ കൈകൊണ്ട് സ്റ്റാമ്പ് ചെയ്തുവാങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ... 
 
""എന്‍റെ ദൈവമേ നാളെയെങ്കിലും അത് സമയത്ത് എത്തണമേ....""





Tuesday, July 3, 2012

How NASA can name the ancient Ram-Sethu as Adam's Bridge ? "രാമസേതു" എങ്ങനെ "ആദംസ് ബ്രിഡ്ജ്" ആയി....?

 NASA  IMAGES DISCOVER ANCIENT BRIDGE BETWEEN  INDIA & SRI LANKA




HISTORICAL RAMA (VIDEO-40Min)




Wednesday, June 27, 2012

:::വിശ്വസിച്ചാലും ഇല്ലെങ്കിലും::: (ജടായു പാറ - JADAYU PARA)




"ചടയമംഗലം ജടായു പാറ"
(കൊല്ലം ജില്ല)
അവിടെ ഉള്ള ശ്രീരാമന്‍റെ കാല്‍പാടുകള്‍ ആണ് ഇത്, 

ഇതില്‍ കൊടും ചൂടിലും വറ്റാതെ വെള്ളം കിടക്കും......
 
ഇതില്‍ നിന്നു വെള്ളം തേവികളഞ്ഞാലും വെള്ളം തിരികെ വരും...


ഈ കാല്പാടുകള്‍ ഉള്ള കുഴിയില്‍ മാത്രം വെള്ളം കാണും ഇതില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് തൂവുകയില്ല..



ഈ YOUTUBE വീഡിയോ കൂടുതല്‍ വിശ്വാസ്യത നല്‍കുന്നു..



  Jadayu facts
                                      Local legend links the rock with the great Indian Epic Ramayana. The place where Lord Rama found the dying Jatayu was named as Jatayumangalam, now known as Chadayamangalam, is in the Kollam district of Kerala. A huge rock in this place is named after Jatayu as Jatayupara and is a place of attraction for tourists. The news that the biggest functional sculpture is being built on The Jatayu Rock is slowly spreading. It would be useful to tourists if this site is included in the National Tourism Map as it is situated close to MC Road which is the route for lots of Ayyappa Pilgrims who travel via Trivandrum and Kanyakumari.

 For the spiritual tourists from other states of India Jatayu Rock can doubtlessly turn into a great attraction. It would be especially attractive to North Indian Pilgrims who are largely Ram devotees. It is a part of the legend that the rock suffered a cut from Jatayu’s beak as the Great Bird fell. Where the beak eventually pierced the rock turned into a pond. This pond never dries, even in mid summer. There are markings closely believed to be the foot points of Sri Rama. These sights greatly attract spiritual tourists. Jatayupara is definitely an attractive option for those who love adventure. In fact, the local administration is keen on converting and promoting the area as a major tourist centre.



  Jadayu - From the myth
                                          Jatayu is the son of Aruna and nephew of Garuda. A demi-god who has the form of a Vulture, he tries to rescue Sita from Ravana when Ravana abducted Sita and carried her to his country Sri Lanka on the famed aircraft Pushpaka. Jatayu, the Great Bird, attacked him mid air and an intense fight ensued at the end of which Ravana managed to cut off Jatayu’s wings. Jatayu is supposed to have fallen on top of this rock. The wounded bird lay there till Sri Rama visited this rock, looking for his wife. Jatayu told Rama what had happened and where Sita had gone. After giving this vital information to Rama, the bird attained liberation. Local people have established a Rama temple in commemoration of this legend.



 The story goes that when Jatayu fell, his beak hit the rock, forming a crater from which water sprang. Jatayupara is believed to be the place where Lord Rama first learnt about Sita's whereabouts and Lakshmana found some of her jewels. It is also said that Rama fed the injured Jatayu with the water from this same pond before the bird could narrate the happenings. This pond never dries, even in mid summer. There are certain markings close by believed to be the foot points of Sri Rama.



Proposed Jatayu sculpture – Exterior and interior
  The facilities would help the visitors to enjoy the caves and creeks of the rocky environment. There would be a winding foot-path leading up to the top stretching to several kilometers. The path will be lit and there will be places for rest and kiosks for tea, coffee, snacks etc. A few honey-moon cottages are also being planned.

                   

Right on top of the rock, the building of a huge functional sculpture of the Great Bird Jatayu is under way. It is 60 ft tall, 150 ft broad and 200 ft long. This will have three storeys and would among other attractions, house a museum and mini film theatre. The form of the Bird would be lying on its back with a broken wing, raising its head. The visitors who enter the sculpture can literally have a Bird’s Eye View as Jatayu’s eyes are planned to be round windows opening out to the world. Once finished, Jatayu sculpture would be the biggest functional sculpture in the Asian continent. It can be termed as the tallest sculpture as well

  Proposed Jatayu sculpture physical characteristics
Jatayu Para, a huge rock is in Kollam district. This huge rock is in the Chadayamangalam village on the M.C. Road. The name comes from the epic, Ramayana. It is believed that Jatayu, the giant bird in the epic fell here after failing in its attempt to stop Ravana from taking Sita away. Noted sculptor and film maker Rajiv Anchal has designed the sculpture and expert structural engineers and architects are involved in its making. As the work is done at a height of 1000 ft a rope way has been built for transportation of materials.



Facilities provided
The Eco-tourism wing of the State Government’s Tourism Development has adopted the sixty acres a top The “Jatayu Rock” for developing the area as a tourist attraction. The development project will in no way mar the natural beauty of the rock and whatever is going to be built will be in harmony with the surroundings. The facilities would help the visitors to enjoy the caves and creeks of the rocky environment. There would be a winding foot path leading up to the top stretching to several kilometers. The path will be lit and there will be places for rest, kiosk for tea, coffee and snacks etc. A few honey-moon cottages are also being planned. Right on top the rock the building of a huge functional sculpture of the Great Bird Jatayu is under way. It is 60 ft tall, 150 ft broad and 200 ft long. This will have three storeys and would among other attractions, house a museum and mini film theatre. The form of the Bird would be lying on its back with a broken wing, raising its head. The visitors who enter the sculpture can literally have a Bird’s Eye View as the Jatayu’s eyes are planned to be round windows opening to the world. Once finished, Jatayu sculpture would be the biggest functional sculpture in the Asian continent. It can be termed as the tallest sculpture as well.




Thursday, June 21, 2012

"ഇഷ്ട്ട ഗാനത്തിന്‍റെ വരികള്‍ റിംഗ് ടോണ്‍ ആയി കട്ട്‌ ചെയ്യാന്‍ ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ "




സോഫ്റ്റ്‌വെയര്‍ ഡൌണ്‍ ലോഡു ചെയ്യാന്‍




ഡൌണ്‍ലോഡ്‌ ചെയ്ത ഫയല്‍ എക്സ്ട്രാറ്റു ചെയ്‌താല്‍ മതി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തുടങ്ങാം......




ഇഷ്ട്ടപെട്ടെങ്കില്‍ ലൈക്കും കമന്‍റും ഒന്നും വേണ്ട.


ഇഷ്ട്ടപ്പെട്ടാല്‍  ഷെയര്‍ ചെയ്യുമല്ലോ അല്ലെ...? 



 

Thursday, June 7, 2012

ഡൌണ്‍ലോഡ് "ഇന്ത്യാവിഷന്‍ ന്യൂസ്‌ ടിക്കര്‍"




 ഇനി മുതല്‍ വാര്‍ത്ത‍ വായിക്കുവാന്‍ വെബ്സൈറ്റ് തേടി പോകേണ്ടതില്ല

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


""Indiavision News Ticker"" വഴി  ഡസ്ക്ടോപ്പില്‍ തന്നെ വാര്‍ത്തകള്‍ ഇതും...
അതും സ്ക്രീനില്‍ ഒരു ശല്യമാവാതെ.....


Tuesday, June 5, 2012

Download ഗൂഗിള്‍ ടോക്ക് (Latest Version)



പുതിയ മാറ്റങ്ങള്‍ വരുത്തിയ GTALK ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



പഴയ GTALK'ല്‍ ഇന്‍വിസിബിള്‍ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല...
പുതിയ വേര്‍ഷനില്‍ ആകുറവ്‌ ഗൂഗിള്‍ പരിഹരിച്ചിട്ടുണ്ട്.....

 
ഇത് ഗൂഗിളിന്‍റെ തന്നെ സൈറ്റ് ലിങ്ക് ആണ്.........

Wednesday, May 30, 2012

"ഫെയ്ക്ക് ഐഡി കണ്ടു പിടിക്കാന്‍ ഒരു വഴി"



പ്രൊഫൈല്‍ പിക്ചര്‍ വ്യാജമാണോ എന്നറിയാന്‍ ഒരു ചെറിയ മാര്‍ഗ്ഗം....

പക്ഷെ ഇതു തന്നെ നമുക്ക് പലയിടത്തും പ്രയോജനം ചെയ്യും....
നമ്മുടെ കൂട്ടുകാരന്‍ യാത്രയ്ക്കിടയില്‍ എടുത്ത ഒരു ക്ലിപ്പിന്‍റെ സിമിലര്‍ ക്ലിപ്പുകള്‍ കണ്ടെത്തുന്നതിനും ഇതേ രീതി നമുക്ക് ഉപകരിയ്ക്കും... 


1.   ഇമേജ് നമ്മുടെ സിസ്റ്റത്തില്‍ സേവ് ചെയ്യുകയോ /  അതിന്‍റെ "ലിങ്ക് ലൊക്കേഷന്‍" റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുകയോ ചെയ്യുക.




2.  പിന്നീട് ഗൂഗിളിന്‍റെ ഇമേജ് സേര്‍ച്ച്‌ ഓപ്ഷന്‍ എടുക്കുക  (ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക)

 
3.  അതില്‍ സേര്‍ച്ച്‌ ബാറിനു വലതു വശത്തായി ഒരു ചെറിയ ക്യാമറയുടെ ഇമേജ് കാണാവുന്നതാണ്, അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇമേജ് "UPLOAD" ചെയ്യാനും/ ലിങ്ക് പേസ്റ്റ്‌ ചെയ്യാനും ഉള്ള  ഓപ്ഷന്‍ കാണാം, 
സൌകര്യപ്രദമായ രീതിയില്‍ നിങ്ങള്‍ക് സെലക്ട്‌ ചെയ്യാവുന്നതാണ്...



4. "UPLOAD"  ചെയ്യുകയോ, ലിങ്ക് പേസ്റ്റ്‌ ചെയ്യുകയോ ചെയ്തതിനു ശേഷം "സേര്‍ച്ച്‌" ചെയ്‌താല്‍ സിമിലര്‍ ഇമേജസ് നമുക്ക് കണ്ടെത്താം....






 ''വാക്കുകള്‍ക്ക്" പകരം "ചിത്രങ്ങള്‍" 
ഉപയോഗിക്കാവുന്ന ഗൂഗിളിന്‍റെ  ഈ സേര്‍ച്ച്‌ ഓപ്ഷന്‍ ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്...


ഈ വീഡിയോ അതിലേക്കു വിരല്‍ ചൂണ്ടുന്നു.....

 




ഇതു പണ്ടേ അറിയാമായിരുന്നു അല്ലേ.....? ഹും.... ഞാന്‍ ഊഹിച്ചു... 
എന്നാലും ഇരിക്കട്ടെ... ഒരു വഴിക്ക് പോകുവല്ലേ.......!!!!


Tuesday, May 29, 2012

" മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ നമുക്ക് വീട്ടിലിരുന്നു ഓപ്പറേറ്റു ചെയ്യാന്‍ ഒരു സോഫ്റ്റ്‌ വെയര്‍ "

  

ഈ സോഫ്റ്റ്‌വെയര്‍ വഴി നമുക്ക്‌ നമ്മുടെ സുഹൃത്തുക്കളുടെ കമ്പ്യൂട്ടര്‍ നമുക്ക് സ്വന്തം വീട്ടിലിരുന്നു ഓപ്പറേറ്റുചെയ്യാം....
ഇതിനു വേണ്ടത്  രണ്ടു സിസ്റ്റത്തിലും ഈ "TEAM VIEWER" സോഫ്റ്റ്‌വെയര്‍ മാത്രം....
നമ്മുടെ സിസ്റ്റത്തിന്‍റെ തകരാറുകള്‍ സമയനഷ്ട്ടം കൂടാതെ ശരിയാക്കാനും സാധിയ്ക്കും.
 ഇതിനായി ഇതു ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കിട്ടുന്ന  "യൂസര്‍ ഐഡി" യും "പാസ്സ്വേഡും" നമ്മുടെ സഹായിക്കു പറഞ്ഞു കൊടുത്താല്‍ മതിയാകും.

ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും ഡിസ്കണക്ട് ചെയ്യാം.. കൂടാതെ നമ്മുടെ സിസ്റ്റത്തില്‍ എന്തൊക്കെയാണ് അയാള്‍ ചെയ്യുന്നത് എന്ന് നമുക്ക് നമ്മുടെ മോണിറ്ററില്‍ ദ്രിശ്യമാകുകയും ചെയ്യും..

"നമ്മുടെ അനുവാദം കൂടാതെ ആര്‍ക്കും ഇതു ആക്ടിവേറ്റു ചെയ്യാന്‍ സാധിക്കില്ല എന്ന് ചുരുക്കം""



ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE

ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.... 


സ്ക്രീന്‍ ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു...
 








നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ സോഫ്റ്റ്‌വെയറിനെ പറ്റി അറിയാം...
ഇതു അറിയാത്തവര്‍ക്ക് വേണ്ടി ഉള്ളതാണേ...............





Monday, May 28, 2012

ഒരു പെണ്ണുകാണല്‍.......



കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !
..............................................
"ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു

"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "
അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.

പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ പോപ്പുലര്‍ ഡയലോഗ്,

"പേരെന്താ"?

"സുജിത."

പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം"

പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !

മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
"ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ........ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)

"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......പക്ഷെ എനിക്ക് ..........ഇതുവരെയാരോടും ...........അങ്ങനെയൊന്നും............തോന്നിയിട്ടില്ല"

WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി.
"ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?"
"മം ....എന്തിനാ ?"
"അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാ
ആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം)

"ഉം ...എടുത്തോളൂ."

ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
"ഞങ്ങള്‍ വിവരമറിയിപ്പിക്കാം."

ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .

സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,
"കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും" പൊട്ടിച്ചിരി ......ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .

കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. "വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!"
ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി.

"മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ...."
"അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"
അമ്മയുടെ യോര്‍ക്കര്‍, ! "വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "
അച്ഛന്റെ ബൌണ്‍സര്‍ , !! "ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! "വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........വേലക്കാരി രമണി !"
നിശബ്ദത ..........
.
.
.
.

"നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യം നല്‍ക്കുന്ന ചരിത്രം"

അച്ഛന് 'ട്രാഫിക്കി'ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി.

"നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"
അതേറ്റു, വീണ്ടും നിശബ്ദത.

ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടനെ അച്ഛന്‍ ചീത്ത പറയുന്ന ദിവസം തന്നെ, സാമ്പാറില്‍ ഉപ്പുകൂടുന്ന ആ പ്രതിഭാസത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ? ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).

വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, 'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.

ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.

"ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല.

"ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.

പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു.
"ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!", മനസ്സില്‍ കോഴി കൂവി.

"പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "
അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.

ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു.

"അളിയാ വിശാഖേ ......ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ....."

"ഏതാടാ ആള്?"

"ഒരു സുജിത ശശിധരന്‍ "

"പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും."
അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.

"ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "

കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ .

ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.

അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....

മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.

അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.

"അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !"

മനു പാല്‍ ഗ്ലാസ് വാങ്ങി .

സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,

"മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"

ചിലിം .........

പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി.

ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
"അവനു പണ്ടേ ഭയങ്കര ആക്രാന്താ " (കടപ്പാട് ആരോ .. )

Sunday, May 27, 2012

കാവ്യാമാധവനെ വഹിക്കുന്ന "ജര്‍മന്‍കാരന്‍"

ശ്രീദേവിക്കു ശേഷം SO CALLED "മലയാളിത്ത"മുള്ള വേഷങ്ങള്‍ക്ക് ഒത്ത ഒരാളെ തെരഞ്ഞു നടക്കുകയായിരുന്നു മലയാളി. ഒടുവില്‍ അത് ചെന്നെത്തി, കാവ്യാമാധവനില്‍. കാവ്യയുടെ ശരീരഭാഷയും അഭിനയശേഷിയും വ്യക്തിത്വമുള്ള നിരവധി കഥാപാത്രങ്ങളെ അവര്‍ക്ക് നേടിക്കൊടുത്തു. കഴിവുള്ള നടിമാരെ തെരഞ്ഞുവരാറുള്ള എല്ലാ സംഗതികളും കാവ്യയെയും തെരഞ്ഞുവന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും കടുത്ത ജീവിതാനുഭവങ്ങളും ക്രൂരമായ ഗോസ്സിപ്പുകളും എല്ലാം. എല്ലാറ്റിനെയും തന്‍റെ പ്രതിഭകൊണ്ട് മറികടന്ന് കാവ്യ ഇന്നും തിളങ്ങുന്നു.


ഇതിനിടെ, കാവ്യയെ വഹിക്കുന്നതാരെന്ന ചോദ്യം ഈയുള്ളവന്‍റെയും മനസ്സിലെത്തി. കൊടുമ്പിരി കൊണ്ട അന്വേഷണങ്ങളായിരുന്നു പിന്നീട്. ഒടുവില്‍ അവിടെത്തന്നെ ചെന്നെത്തി. അതൊരു ജര്‍മന്‍കാരനാണ്. പേര് ബിഎംഡബ്ലിയു. ഈ ജര്‍മന്‍ കമ്പനിയുടെ 5 സീരീസ് വാഹനങ്ങളിലൊന്നായ എഫ്10 520 ഡിയാണ് കാവ്യാമാധവനെ കൊണ്ടുനടക്കുന്നത്.  

4395 സിസിയാണ് ഈ വാഹനത്തിന്‍റെ എന്‍ജിന്‍ ശേഷി. 407 കുതിരകളാണ് ഈ എന്‍ജിനിനകത്ത് വെകിളി പിടിച്ച് നില്‍ക്കുന്നത്. 1750 ആര്‍പിഎമ്മില്‍ 600 എന്‍ എം ടോര്‍ക്ക് പകരുന്നു ഈ എന്‍ജിന്‍. മണിക്കൂറില്‍ 250 കിമി വേഗത്തില്‍ പായാന്‍ 5 സീരീസിനാവും.

2010ലാണ് ബി എം ഡബ്ലിയു ഈ വാഹനം നിരത്തിലെത്തിച്ചത്. 3 സീരീസിനു ശേഷം ഏറ്റവുമധികം വില്‍പനയുള്ള വാഹനമാണ് 5 സീരീസ്. വില്‍പന 3 സീരീസിനെക്കാള്‍ കുറവാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കമ്പനിയുടെ ലാഭത്തിന്‍റെ 50 ശതമാനത്തോളം വരുന്നത് 5 സീരീസില്‍ നിന്നാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 60 ലക്ഷത്തോളം 5 സീരീസ് കാറുകള്‍ ലോകവിപണിയില്‍ വിറ്റഴിച്ചുകഴിഞ്ഞു ബി എം ഡബ്ലിയു.

ബി എം ഡബ്ലിയു 520ഡി എഫ് 10 കമ്പനിയുടെ 5 സീരീസ് കാറുകളിലെ ഏറ്റവും പുതിയയാളാണ്. ബി എം ഡബ്ലിയു കാറുകളുടെ സാധാരണ ഡിസൈനില്‍ വിപ്ലവകരമായ യാതൊന്നും ഈ വാഹനം കാണിക്കുന്നില്ല. ബിഎംഡബ്ലിയുവിന്‍റെ ഇ60 പോലുള്ള വാഹനങ്ങള്‍ക്കുള്ളത്ര അഹങ്കാരപരമായ സാന്നിധ്യമറിയിക്കല്‍ സ്വഭാവം ഈ ഡിസൈനിലില്ല എന്നുപറയാം. എന്നാല്‍ ഇക്കാരണം കൊണ്ട് പിന്‍വലിഞ്ഞ് നില്‍ക്കുന്നുമില്ല 5 സീരീസ് എഫ്10.

മറ്റ് മേഡലുകളില്‍ നിന്ന് വ്യത്യസ്തമായി എഫ്10ന്‍റെ ഗ്രില്‍ ഭാഗം മാത്രം ഇത്തിരി മുമ്പോട്ട് തള്ളി നില്‍ക്കുന്നുണ്ട്. ഇതി സവിശേഷമായ ഒരു വ്യക്തിത്വം വാഹനത്തിന് പകര്‍ന്നു നല്‍കുന്നു. 10 സ്പോക് അലോയ് വീലാണ് എഫ്10നുള്ളത്.

ബിഎംഡബ്ലിയു കാറുകളുടെ സവിശേഷതയായ എല്‍ ഷേപ് റിയര്‍ ലൈറ്റ് ക്ലസ്റ്ററുകള്‍ തന്നെയാണ് ഈ കാറിനുമുള്ളത്.

കടപ്പാട് - "ഒരു ഇന്ത്യ"
--------------- Twitter Bird Gadget